Ephesians - Chapter 1
Holy Bible

1. ദൈവതിരുമനസ്‌സിനാല്‍ യേശുക്രിസ്‌തുവിന്‍െറ അപ്പസ്‌തോലനായ പൗലോസ്‌, യേശുക്രിസ്‌തുവില്‍ വിശ്വസിക്കുന്നവരായി എഫേസോസിലുള്ള വിശുദ്‌ധര്‍ക്ക്‌ എഴുതുന്നത്‌.
2. നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്‌തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും!
3. സ്വര്‍ഗീയമായ എല്ലാ ആത്‌മീയവരങ്ങളാലും ക്രിസ്‌തുവില്‍ നമ്മെഅനുഗ്രഹിച്ചവനും കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ പിതാവുമായ ദൈവം സ്‌തുതിക്കപ്പെട്ടവനാകട്ടെ!
4. തന്‍െറ മുമ്പാകെ സ്‌നേഹത്തില്‍ പരിശുദ്‌ധരും നിഷ്‌കളങ്കരുമായിരിക്കാന്‍ ലോക സ്‌ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെക്രിസ്‌തുവില്‍ തെരഞ്ഞെടുത്തു.
5. യേശുക്രിസ്‌തുവഴി നാം അവിടുത്തെ പുത്രരായി ദത്തെടുക്കപ്പെടണമെന്ന്‌, അവിടുന്നു തന്‍െറ ഹിതവും ലക്‌ഷ്യവുമനുസരിച്ച്‌ മുന്‍കൂട്ടി തീരുമാനിച്ചു.
6. അവിടുന്ന്‌ ഇപ്രകാരം ചെയ്‌തത്‌ തന്‍െറ പ്രിയപ്പെട്ടവനിലൂടെ നമ്മില്‍ ചൊരിഞ്ഞതന്‍െറ കൃപയുടെ മഹ ത്വത്തിനും പുകഴ്‌ചയ്‌ക്കും വേണ്ടിയാണ്‌.
7. അവിടുത്തെ കൃപയുടെ സമൃദ്‌ധിക്കൊത്ത്‌ നമുക്കു ക്രിസ്‌തുവില്‍ പാപമോചനവും അവന്‍െറ രക്‌തംവഴി രക്‌ഷയും കൈവന്നിരിക്കുന്നു.
8. ഈ കൃപയാകട്ടെ അവിടുന്നു തന്‍െറ ജ്‌ഞാനത്തിലും വിവേകത്തിലും നമ്മില്‍ സമൃദ്‌ധമായി ചൊരിഞ്ഞിരിക്കുന്നു.
9. ക്രിസ്‌തുവില്‍ വ്യക്‌തമാക്കിയ തന്‍െറ അഭീഷ്‌ടമനുസരിച്ച്‌ അവിടുന്ന്‌ തന്‍െറ പദ്‌ധതിയുടെ രഹസ്യം നമുക്കു മനസ്‌സിലാക്കിത്തന്നു.
10. ഇത്‌ കാലത്തിന്‍െറ പൂര്‍ണതയില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്‌തുവില്‍ ഒന്നിപ്പിക്കുന്നതിനുവേണ്ടിയത്ര.
11. തന്‍െറ ഹിതമനുസരിച്ച്‌, എല്ലാം പൂര്‍ത്തിയാക്കുന്ന അവിടുന്നു തന്‍െറ പദ്‌ധ തിയനുസരിച്ച്‌ അവനില്‍ നമ്മെമുന്‍കൂട്ടിതെരഞ്ഞെടുത്തു നിയോഗിച്ചു.
12. ഇത്‌, ക്രിസ്‌തുവില്‍ ആദ്യമായി പ്രത്യാശയര്‍പ്പി ച്ചനാം അവന്‍െറ മഹത്വത്തിനും സ്‌തുതിക്കുംവേണ്ടി ജീവിക്കുന്നതിനാണ്‌.
13. രക്‌ഷയുടെ സദ്‌ വാര്‍ത്തയായ സത്യത്തിന്‍െറ വചനം ശ്രവിക്കുകയും അവനില്‍ വിശ്വസിക്കുകയും ചെയ്‌ത നിങ്ങളും വാഗ്‌ദാനം ചെയ്യപ്പെട്ട പരിശുദ്‌ധാത്‌മാവിനാല്‍ അവനില്‍ മുദ്രിതരായിരിക്കുന്നു.
14. അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കുന്നതിനുള്ള അവകാശം നാം വീണ്ടെടുത്തു സ്വന്തമാക്കുന്നതുവരെ ആ അവകാശത്തിന്‍െറ അച്ചാരമാണ്‌ ഈ പരിശുദ്‌ധാത്‌മാവ്‌.
15. കര്‍ത്താവായ യേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തെയും എല്ലാ വിശുദ്‌ധരോടും നിങ്ങള്‍ പ്രകടിപ്പിക്കുന്ന സ്‌നേഹത്തെയുംകുറിച്ചു കേട്ടനാള്‍ മുതല്‍ എന്‍െറ പ്രാര്‍ ഥനകളില്‍ നിങ്ങളെ അനുസ്‌മരിക്കുകയും
16. നിങ്ങളെപ്രതി ദൈവത്തിനു കൃതജ്‌ഞതയര്‍പ്പിക്കുകയും ചെയ്യുന്നതില്‍നിന്ന്‌ ഞാന്‍ വിരമിച്ചിട്ടില്ല.
17. നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറ ദൈവവും മഹത്വത്തിന്‍െറ പിതാവുമായവന്‍ ജ്‌ഞാനത്തിന്‍െറയും വെ ളിപാടിന്‍െറയും ആത്‌മാവിനെ നിങ്ങള്‍ക്കു പ്രദാനം ചെയ്‌തുകൊണ്ട്‌ തന്നെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലേക്കു നിങ്ങളെ നയിക്കട്ടെ!
18. ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ്‌ അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന്‌ അറിയാനും, വിശുദ്‌ധര്‍ക്ക്‌ അവകാശമായി അവിടുന്നു വാഗ്‌ദാനം ചെയ്‌തിരിക്കുന്ന മഹത്വത്തിന്‍െറ സമൃദ്‌ധി മനസ്‌സിലാക്കാനും നിങ്ങളുടെ ആന്തരികനേത്രങ്ങളെ അവിടുന്നു പ്രകാശിപ്പിക്കട്ടെ.
19. അതുവഴി അവന്‍െറ പ്രാഭവപൂര്‍ണമായ പ്രവര്‍ത്ത നത്തിനനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്‍െറ അപരിമേയമായ ശക്‌തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്‌തമാകട്ടെ.
20. ക്രിസ്‌തുവിനെ മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിക്കുകയും സ്വര്‍ഗത്തില്‍ അവിടുത്തെ വലത്തുവശത്ത്‌ ഇരുത്തുകയും ചെയ്‌തപ്പോള്‍ അവനില്‍ പ്രവര്‍ത്തിച്ചത്‌ ഈ ശക്‌തിയാണ്‌.
21. അങ്ങനെ, ഈയുഗത്തിലും വരാനിരിക്കുന്നയുഗത്തിലും എല്ലാ ആധിപത്യങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ശക്‌തികള്‍ക്കും പ്രഭുത്വങ്ങള്‍ക്കും അറിയപ്പെടുന്ന എല്ലാ നാമങ്ങള്‍ക്കുമുപരി അവനെ ഉപവിഷ്‌ടനാക്കി.
22. അവിടുന്ന്‌ എല്ലാ വസ്‌തുക്കളെയും അവന്‍െറ പാദങ്ങള്‍ക്കു കീഴിലാക്കുകയും എല്ലാറ്റിനും മുകളില്‍ അവനെ സഭയ്‌ക്കു തലവനായി നിയമിക്കുകയും ചെയ്‌തു.
23. സഭ അവന്‍െറ ശരീരമാണ്‌; എല്ലാ വസ്‌തുക്കളിലും സകലവും പൂര്‍ത്തിയാക്കുന്ന അവന്‍െറ പൂര്‍ണതയുമാണ്‌.

Holydivine