Revelation - Chapter 1
Holy Bible

1. ആസന്നഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയെ തന്‍െറ ദാസന്‍മാര്‍ക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി ദൈവം യേശുക്രിസ്‌തുവിനു നല്‍കിയ വെളിപാട്‌.
2. അവന്‍ തന്‍െറ ദൂതനെ അയച്ചു ദാസനായ യോഹന്നാന്‌ ഇതു വെളിപ്പെടുത്തി. അവന്‍ ദൈവവചനത്തിനും യേശുക്രിസ്‌തുവിന്‍െറ വെളിപാടിനും താന്‍ കണ്ട സകലത്തിനും സാക്‌ഷ്യം നല്‍കി.
3. ഈ പ്രവചനത്തിലെ വാക്കുകള്‍ വായിക്കുന്നവരും കേള്‍ക്കുന്നവരും ഇതില്‍ എഴുതപ്പെട്ടിരിക്കുന്നതു പാലിക്കുന്നവരും അനുഗൃഹീതര്‍. എന്തെന്നാല്‍, സമയം അടുത്തിരിക്കുന്നു.
4. യോഹന്നാന്‍ ഏഷ്യയിലുള്ള ഏഴു സഭകള്‍ക്ക്‌ എഴുതുന്നത്‌: ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമായവനില്‍നിന്നും, അവന്‍െറ സിംഹാസനസന്നിധിയിലെ സപ്‌താത്‌മാക്കളില്‍നിന്നും,
5. വിശ്വസ്‌തസാക്‌ഷിയും മൃതരില്‍നിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കന്‍മാരുടെ അ ധിപതിയുമായ യേശുക്രിസ്‌തുവില്‍നിന്നും, നിങ്ങള്‍ക്കു കൃപയും സമാധാനവും.
6. നമ്മെസ്‌നേഹിക്കുകയും സ്വന്തം രക്‌തത്താല്‍ നമ്മെപാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്‍െറ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്‌ത വനു മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍.
7. ഇതാ, അവന്‍ മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെ കുത്തിമുറിവേല്‍പിച്ചവരും അവനെ പ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സര്‍വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമേന്‍.
8. ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്‌തനുമായ കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്‌.
9. നിങ്ങളുടെ സഹോദരനും, പീഡകളിലും രാജ്യത്തിലും ക്‌ഷമാപൂര്‍വമായ സഹനത്തിലും യേശുവില്‍ നിങ്ങളോടൊപ്പം പങ്കുചേര്‍ന്നവനുമായ യോഹന്നാനായ ഞാന്‍ ദൈവവചനത്തെയും യേശുവിനെക്കുറിച്ചു നല്‍കിയ സാക്‌ഷ്യത്തെയും പ്രതി, പാത്‌മോസ്‌ എന്ന ദ്വീപിലായിരുന്നു.
10. കര്‍ത്താവിന്‍െറ ദിനത്തില്‍ ഞാന്‍ ആത്‌മാവില്‍ ലയിച്ചിരിക്കേ,
11. കാഹളത്തിന്‍േറ തുപോലുള്ള ഒരു വലിയ സ്വരം എന്‍െറ പിറകില്‍നിന്നുകേട്ടു: നീ കാണുന്നത്‌ ഒരു ഗ്രന്‌ഥത്തില്‍ എഴുതി എഫേസോസ്‌, സ്‌മിര്‍ണാ, പെര്‍ഗാമോസ്‌, തിയത്തീറ, സാര്‍ദീസ്‌, ഫിലദെല്‍ഫിയാ, ലവൊദീക്യ എന്നീ ഏഴു സ്‌ഥലങ്ങളിലെ സഭകള്‍ക്കും അയച്ചുകൊടുക്കുക.
12. എന്നോടു സംസാരി ച്ചസ്വരം ശ്രദ്‌ധിക്കാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ സ്വര്‍ണ നിര്‍മിതമായ ഏഴു ദീപപീഠങ്ങള്‍ ഞാന്‍ കണ്ടു.
13. ദീപപീഠങ്ങളുടെ മധ്യേ മനുഷ്യപുത്രനെപ്പോലുള്ള ഒരുവന്‍ ! അവനു പാദം വരെ നീണ്ടുകിടക്കുന്ന മേലങ്കി; മാറോടടുത്തു സ്വര്‍ണംകൊണ്ടുള്ള ഇടക്കച്ച.
14. അവന്‍െറ ശിരസ്‌സും മുടിയുമാകട്ടെ വെണ്‍മഞ്ഞുപോലെയും വെണ്‍കമ്പിളിപോലെയും ധവളം; നയനങ്ങള്‍ തീജ്‌ജ്വാലപോലെ;
15. പാദങ്ങള്‍ ചൂളയില്‍ ഉരുകിയ പിച്ചളപോലെ; സ്വരംപെരുവെള്ളത്തിന്‍േറ തുപോലെയും.
16. അവന്‍െറ വലത്തുകൈയില്‍ ഏഴു നക്‌ഷത്രങ്ങള്‍; വായില്‍നിന്നു പുറത്തേക്കു വരുന്ന മൂര്‍ച്ചയുള്ള ഇരുവായ്‌ത്തലവാള്‍; വദനം പൂര്‍ണശക്‌തിയോടെ പ്രകാശിക്കുന്ന സൂര്യനെപ്പോലെ.
17. അവനെ കണ്ടപ്പോള്‍ ഞാന്‍ മരിച്ചവനെപ്പോലെ അവന്‍െറ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്‍െറ മേല്‍ വച്ചുകൊണ്ടു പറഞ്ഞു: ഭയപ്പെടേണ്ടാ, ഞാനാണ്‌ ആദിയും അന്തവും,
18. ജീവിക്കുന്നവനും. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ എന്നേക്കും ജീവിക്കുന്നു; മര ണത്തിന്‍െറയും നരകത്തിന്‍െറയും താക്കോലുകള്‍ എന്‍െറ കൈയിലുണ്ട്‌.
19. അതുകൊണ്ട്‌, ഇപ്പോള്‍ ഉള്ളവയും ഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയുമായി നീ ദര്‍ശനത്തില്‍ കാണുന്ന സകലതും രേഖപ്പെടുത്തുക.
20. എന്‍െറ വലത്തുകൈയില്‍ നീ കാണുന്ന ഏഴു നക്‌ഷത്രങ്ങളുടെയും ഏഴു സ്വര്‍ണദീപപീഠങ്ങളുടെയും രഹസ്യം ഇതാണ്‌: ഏഴു നക്‌ഷത്രങ്ങള്‍ ഏഴു സഭകളുടെ ദൂതന്‍മാരുടെയും, ഏഴു ദീപപീഠങ്ങള്‍ ഏഴു സഭകളുടെയും പ്രാതിനിധ്യം വഹിക്കുന്നു.

Holydivine