Daily Readings

Mass Readings for
04 - Jul- 2025
Friday, July 4, 2025
Season of the Apostles
Fourth Friday of the Apostle


ഗലാത്യർ 2:15-18
മർക്കൊസ് 5:21-24, 35-43

ലതീൻ ദൈനംദിന വായനകൾ

Liturgical Year C, Cycle I
Friday of the Thirteenth week in Ordinary Time

ആദ്യ വായന: ഉല്പത്തി 23:1-4, 19; 24:1-8, 62-67
പ്രതികരണ സങ്കീർത്തനം: സങ്കീര്‍ത്തനങ്ങള്‍ 106:1-2, 3-4, 4-5
സുവിശേഷം: മത്തായി 9:9-13

ഇന്നത്തെ ജപമാല ദു :ഖ രഹസ്യങ്ങൾ


Friday of the Thirteenth week in Ordinary Time

First Reading: ഉല്പത്തി 23:1-4, 19; 24:1-8, 62-67
Responsorial Psalm: സങ്കീര്‍ത്തനങ്ങള്‍ 106:1-2, 3-4, 4-5
Gospel: മത്തായി 9:9-13

First Reading
ഉല്പത്തി 23:1-4, 19; 24:1-8, 62-67
1. സാറായുടെ ജീവിതകാലം നൂറ്റിയിരുപത്തേഴു വര്‍ഷമായിരുന്നു.
2. കാനാനിലുള്ള ഹെബ്രാണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത്‌ അര്‍ബായില്‍വച്ച്‌ അവള്‍ മരിച്ചു. അബ്രാഹം സാറായെപ്പറ്റി വിലപിച്ചു.
3. മരിച്ചവളുടെ അടുക്കല്‍നിന്നെഴുന്നേറ്റുചെന്ന്‌ അവന്‍ ഹിത്യരോടു പറഞ്ഞു:
4. ഞാന്‍ നിങ്ങളുടെ ഇടയില്‍ വന്നുപാര്‍ക്കുന്ന ഒരു വിദേശിയാണ്‌. മരിച്ചവളെ സംസ്‌കരിക്കാന്‍ എനിക്കൊരു ശ്‌മശാനസ്‌ഥലം തരുക.

19. അതിനുശേഷം അബ്രാഹം ഭാര്യ സാറായെ കാനാന്‍ ദേശത്തു മാമ്രയുടെ കിഴക്ക്‌, ഹെബ്രാണില്‍ മക്‌പെലായിലെ വയലിലുള്ള ഗുഹയില്‍ അടക്കി.

24
1. അബ്രാഹത്തിനു പ്രായമേറെയായി. കര്‍ത്താവ്‌ എല്ലാ കാര്യങ്ങളിലും അവനെ അനുഗ്രഹിച്ചു.
2. അവന്‍ തന്‍െറ എല്ലാ വസ്‌തുക്കളുടെയും മേല്‍നോട്ടക്കാരനും തന്‍െറ ഭവനത്തിലെ ഏറ്റവും പ്രായം കൂടിയവനുമായ വേലക്കാരനെ വിളിച്ചുപറഞ്ഞു: നിന്‍െറ കൈ എന്‍െറ തുടയുടെ കീഴെ വയ്‌ക്കുക.
3. ഞാന്‍ പാര്‍ക്കുന്ന ഈ നാട്ടിലെ കാനാന്യരുടെ പെണ്‍മക്കളില്‍നിന്ന്‌ എന്‍െറ മകനു ഭാര്യയെ തിരഞ്ഞെടുക്കയില്ലെന്ന്‌ ആകാശത്തിന്‍െറയും ഭൂമിയുടെയും ദൈവമായ കര്‍ത്താവിന്‍െറ നാമത്തില്‍ നിന്നെക്കൊണ്ടു ഞാന്‍ സത്യംചെയ്യിക്കും.
4. എന്‍െറ നാട്ടില്‍ എന്‍െറ ചാര്‍ച്ചക്കാരുടെയടുക്കല്‍പോയി, അവരില്‍നിന്ന്‌ എന്‍െറ മകന്‍ ഇസഹാക്കിനു ഭാര്യയെ കണ്ടു പിടിക്കണം.
5. അപ്പോള്‍ ദാസന്‍ ചോദിച്ചു: ആ സ്‌ത്രീക്ക്‌ എന്നോടുകൂടെ ഈ നാട്ടിലേക്കു പോരാന്‍ ഇഷ്‌ടമില്ലെങ്കിലോ? അങ്ങു വിട്ടുപോന്ന നാട്ടിലേക്ക്‌ അങ്ങയുടെ മകനെ ഞാന്‍ കൊണ്ടുപോകണമോ?
6. അബ്രാഹം പറഞ്ഞു: എന്‍െറ മകനെ അങ്ങോട്ടു കൊണ്ടുപോക രുത്‌.
7. എന്‍െറ പിതാവിന്‍െറ വീട്ടില്‍നിന്നും ചാര്‍ച്ചക്കാരില്‍നിന്നും എന്നെ പുറത്തുകൊണ്ടുവന്നവനും, എന്നോടു സംസാരിച്ചവനും, നിന്‍െറ സന്തതികള്‍ക്ക്‌ ഈ ഭൂമി ഞാന്‍ തരുമെന്നു വാഗ്‌ദാനം ചെയ്‌തവനുമായ, ആകാശത്തിന്‍െറ ദൈവമായ കര്‍ത്താവ്‌ തന്‍െറ ദൂതനെ നിനക്കു മുമ്പേഅയയ്‌ക്കും; നീ അവിടെനിന്ന്‌ എന്‍െറ മകന്‌ ഒരു ഭാര്യയെ കണ്ടെണ്ടത്തുകയും ചെയ്യും.
8. എന്നാല്‍, ആ സ്‌ത്രീക്കു നിന്നോടുകൂടെപോരാന്‍ ഇഷ്‌ടമില്ലെങ്കില്‍ എന്‍െറ ഈ ശപഥത്തില്‍നിന്ന്‌ നീ വിമുക്‌തനാണ്‌; എന്‍െറ മകനെ അങ്ങോട്ടു തിരികേ കൊണ്ടു പോകരുതെന്നു മാത്രം.

62. ആയിടയ്‌ക്ക്‌ ഇസഹാക്ക്‌ ബേര്‍ല്‌ഹായ്‌റോയില്‍നിന്നു പോന്ന്‌ നെഗെബില്‍ താമസിക്കുകയായിരുന്നു.
63. ഒരുദിവസം വൈ കുന്നേരം അവന്‍ ചിന്താമഗ്‌നനായി വയലിലൂടെ നടക്കുകയായിരുന്നു. അവന്‍ തലപൊക്കി നോക്കിയപ്പോള്‍ ഒട്ടകങ്ങള്‍ വരുന്നതു കണ്ടു.
64. റബേക്കായും ശിരസ്‌സുയര്‍ത്തിനോക്കി. ഇസഹാക്കിനെ കണ്ടപ്പോള്‍ അവള്‍ ഒട്ടകപ്പുറത്തുനിന്നു താഴെയിറങ്ങി.
65. അവള്‍ ഭൃത്യനോടു ചോദിച്ചു: അങ്ങകലെ പാടത്തുകൂടി നമ്മുടെ നേരേ നടന്നുവരുന്ന മനുഷ്യന്‍ ആരാണ്‌? ഭൃത്യന്‍ പറഞ്ഞു: അവനാണ്‌ എന്‍െറ യജമാനന്‍. ഉടനെ അവള്‍ ശിരോവസ്‌ത്രംകൊണ്ടു മുഖംമൂടി.
66. നടന്നതെല്ലാം ഭൃത്യന്‍ ഇസഹാക്കിനോടു പറഞ്ഞു.
67. ഇസഹാക്ക്‌ അവളെ തന്‍െറ അമ്മസാറായുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അവന്‍ അവളെ ഭാര്യയായി സ്വീകരിച്ചു. അവന്‍ അവളെ സ്‌നേഹിച്ചു. അങ്ങനെ അമ്മയുടെ വേര്‍പാടില്‍ ദുഃഖിച്ചിരുന്ന അവന്‌ ആശ്വാസം ലഭിച്ചു.

Responsorial Psalm
സങ്കീര്‍ത്തനങ്ങള്‍ 106:1-2, 3-4, 4-5
1. കര്‍ത്താവിനെ സ്‌തുതിക്കുവിന്‍!കര്‍ത്താവിനു നന്‌ദിപറയുവിന്‍! അവിടുന്നു നല്ലവനാണ്‌; അവിടുത്തെ കാരുണ്യം എന്നേക്കുംനിലനില്‍ക്കുന്നു.
2. കര്‍ത്താവിന്‍െറ അദ്‌ഭുതകൃത്യങ്ങള്‍ആരു വര്‍ണിക്കും? അവിടുത്തെ അപദാനങ്ങള്‍ ആരു കീര്‍ത്തിക്കും?
3. ന്യായം പാലിക്കുകയും നീതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ഭാഗ്യവാന്‍മാര്‍.
4. കര്‍ത്താവേ, അവിടുന്നു ജനത്തോടുകാരുണ്യം കാണിക്കുമ്പോള്‍ എന്നെഓര്‍ക്കണമേ! അവിടുന്ന്‌ അവരെ മോചിപ്പിക്കുമ്പോള്‍എന്നെ സഹായിക്കണമേ!
5. അങ്ങയുടെ തിരഞ്ഞെടുക്കപ്പെട്ടവരുടെഐശ്വര്യം കാണാന്‍ എനിക്ക്‌ ഇടയാകട്ടെ! അങ്ങയുടെ ജനത്തിന്‍െറ സന്തോഷത്തില്‍ ഞാന്‍ പങ്കുചേരട്ടെ! അങ്ങയുടെ അവകാശത്തോടൊപ്പം ഞാന്‍ അഭിമാനം കൊള്ളട്ടെ!

Gospel
മത്തായി 9:9-13
9. യേശു അവിടെനിന്നു നടന്നുനീങ്ങവേ, മത്തായി എന്നൊരാള്‍ ചുങ്കസ്‌ഥലത്ത്‌ ഇരിക്കുന്നതു കണ്ടു. യേശു അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ എഴുന്നേറ്റ്‌ യേശുവിനെ അനുഗമിച്ചു.
10. യേശു അവന്‍െറ ഭവനത്തില്‍ ഭക്‌ഷണത്തിനിരുന്നപ്പോള്‍ അനേകം ചുങ്കക്കാരും പാപികളും വന്ന്‌, അവനോടും ശിഷ്യന്‍മാരോടും കൂടെ ഭക്‌ഷണത്തിനിരുന്നു.
11. ഫരിസേയര്‍ ഇതുകണ്ട്‌ ശിഷ്യന്‍മാരോടു ചോദിച്ചു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്‌ഷിക്കുന്നതെന്തുകൊണ്ട്‌?
12. ഇതുകേട്ട്‌ അവന്‍ പറഞ്ഞു: ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ്‌ വൈദ്യനെക്കൊണ്ട്‌ ആവശ്യം.
13. ബലിയല്ല, കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്‍െറ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. ഞാന്‍ വന്നത്‌ നീതിമാന്‍മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്‌.