Daily Readings

Mass Readings for
26 - Nov- 2025
Wednesday, November 26, 2025
SEASON OF THE DEDICATION OF THE CHURCH
Fourth Wednesday of Dedication of the Church


എബ്രായർ 1:1-4
മർക്കൊസ് 12:18-27

ലതീൻ ദൈനംദിന വായനകൾ

Liturgical Year C, Cycle I
Wednesday of the Thirty‑fourth week in Ordinary Time

ആദ്യ വായന: ദാനിയേല്‍ 5:1-6, 13-14, 16-17, 23-28
പ്രതികരണ സങ്കീർത്തനം: ദാനിയേല്‍ 3:62, 63, 64, 65, 66, 67
സുവിശേഷം: ലൂക്കോസ് 21:12-19

ഇന്നത്തെ ജപമാല മഹിമ രഹസ്യങ്ങള്‍


Wednesday of the Thirty‑fourth week in Ordinary Time

First Reading: ദാനിയേല്‍ 5:1-6, 13-14, 16-17, 23-28
Responsorial Psalm: ദാനിയേല്‍ 3:62, 63, 64, 65, 66, 67
Gospel: ലൂക്കോസ് 21:12-19

First Reading
ദാനിയേല്‍ 5:1-6, 13-14, 16-17, 23-28
1. ബല്‍ഷാസര്‍ രാജാവ്‌ തന്‍െറ പ്രഭുക്കന്‍മാരില്‍ ആയിരംപേര്‍ക്ക്‌ ഒരു വിരുന്നു നല്‍കുകയും അവരോടൊപ്പം വീഞ്ഞു കുടിക്കുകയും ചെയ്‌തു.
2. വീഞ്ഞു കുടിച്ചു മദിച്ചപ്പോള്‍, രാജാവായ താനും തന്‍െറ പ്രഭുക്കന്‍മാരും ഭാര്യമാരും ഉപനാരികളും വീഞ്ഞു കുടിക്കേണ്ടതിന്‌ തന്‍െറ പിതാവായ നബുക്കദ്‌നേസര്‍ ജറുസലെം ദേവാലയത്തില്‍ നിന്നു കൊണ്ടുവന്ന സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങള്‍ കൊണ്ടുവരാന്‍ അവന്‍ കല്‍പിച്ചു.
3. ജറുസലെമിലെ ദേവാലയത്തില്‍ നിന്ന്‌ അപഹരിച്ചുകൊണ്ടുവന്ന സ്വര്‍ണം കൊണ്ടും വെള്ളികൊണ്ടുമുള്ള പാത്രങ്ങള്‍ കൊണ്ടുവന്നു; രാജാവും പ്രഭുക്കന്‍മാരും ഭാര്യമാരും ഉപനാരികളും അവയില്‍ നിന്നു കുടിച്ചു.
4. അവര്‍ വീഞ്ഞു കുടിച്ചതിനുശേഷം സ്വര്‍ണവും വെള്ളിയും ഓടും ഇരുമ്പും മരവും കല്ലുംകൊണ്ടുള്ള ദേവന്‍മാരെ സ്‌തുതിച്ചു.
5. പെട്ടെന്ന്‌ ഒരു മനുഷ്യന്‍െറ കൈവിരലുകള്‍ പ്രത്യക്‌ഷപ്പെട്ട്‌, ദീപപീഠത്തിനുനേരേ, രാജകൊട്ടരത്തിന്‍െറ മിനുത്ത ഭിത്തിയില്‍ എന്തോ എഴുതി. എഴുതിക്കൊണ്ടിരുന്ന കൈപ്പത്തി രാജാവ്‌ കണ്ടു. രാജാവ്‌ വിവര്‍ണനായി.
6. അവന്‍ ചിന്താധീനനായി, കൈകാലുകള്‍ കുഴയുകയും കാല്‍മുട്ടുകള്‍ കൂട്ടിയടിക്കുകയും ചെയ്‌തു.

13. ദാനിയേലിനെ രാജസന്നിധിയില്‍ കൊണ്ടുവന്നു; രാജാവ്‌ ദാനിയേലിനോടു ചോദിച്ചു: രാജാവായ എന്‍െറ പിതാവ്‌ യൂദായില്‍ നിന്നു കൊണ്ടുവന്ന യഹൂദപ്രവാസികളില്‍ ഒരുവനായ ദാനിയേല്‍ നീ തന്നെയാണല്ലോ.
14. വിശുദ്‌ധ ദേവന്‍മാരുടെ ആത്‌മാവ്‌ നിന്നിലുണ്ടെന്നും തെളിഞ്ഞബുദ്‌ധിയും ജ്‌ഞാനവും നിനക്കുണ്ടെന്നും ഞാന്‍ കേട്ടിട്ടുണ്ട്‌.
15. ഈ എഴുത്തു വായിച്ച്‌, അതിന്‍െറ അര്‍ഥം പറയുന്നതിനുവേണ്ടി ജ്‌ഞാനികളെയും ആഭിചാരകന്‍മാരെയും എന്‍െറ മുന്‍പില്‍ കൊണ്ടുവന്നു; പക്‌ഷേ, അവര്‍ക്കാര്‍ക്കും അതു വിശദീകരിക്കാന്‍ സാധിച്ചില്ല.
16. വ്യാഖ്യാനങ്ങള്‍ നല്‍കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നിനക്കു സാധിക്കുമെന്നു ഞാന്‍ കേട്ടിട്ടുണ്ട്‌. ഇപ്പോള്‍ ഈ എഴുത്തു വായിച്ച്‌, അതെനിക്കു വ്യാഖ്യാനിച്ചു തരാന്‍ നിനക്കു കഴിഞ്ഞാല്‍, ധൂമ്രവസ്‌ത്രവിഭൂഷിതനായി കഴുത്തില്‍ പൊന്‍മാല ചാര്‍ത്തി, നീ രാജ്യത്തിന്‍െറ മൂന്നാം ഭരണാധികാരി ആകും.
17. ദാനിയേല്‍ രാജസന്നിധിയില്‍ ഉണര്‍ത്തിച്ചു: നിന്‍െറ സമ്മാനങ്ങള്‍ നിന്‍െറ കൈയില്‍ത്തന്നെ ഇരുന്നുകൊള്ളട്ടെ. മറ്റാര്‍ക്കെങ്കിലും കൊടുത്തേക്കൂ; ലിഖിതം വായിച്ച്‌, അര്‍ഥം ഞാന്‍ പറഞ്ഞു തരാം.

23. സ്വര്‍ഗത്തിന്‍െറ കര്‍ത്താവിനെ നീ വെല്ലുവിളിച്ചു. അവിടുത്തെ ആലയത്തിലെ പാത്രങ്ങള്‍ കൊണ്ടുവന്ന്‌ നീയും നിന്‍െറ പ്രഭുക്കന്‍മാരും ഭാര്യമാരും ഉപനാരികളും അവയില്‍ വീഞ്ഞു കുടിച്ചു. വെള്ളി, സ്വര്‍ണം, ഓട്‌, ഇരുമ്പ്‌, മരം, കല്ല്‌ എന്നിവ കൊണ്ടുള്ള, കാണാനോ കേള്‍ക്കാനോ അറിയാനോ കഴിവില്ലാത്ത ദേവന്‍മാരെ നീ സ്‌തുതിച്ചു. എന്നാല്‍, നിന്‍െറ ജീവനെയും നിന്‍െറ മാര്‍ഗങ്ങളെയും നിയന്ത്രിക്കുന്ന ദൈവത്തെനീ ആദരിച്ചില്ല.
24. അതുകൊണ്ട്‌, അവിടുത്തെ സന്നിധിയില്‍നിന്ന്‌ അയയ്‌ക്കപ്പെട്ട ഒരു കരം ഇത്‌ എഴുതിയിരിക്കുന്നു.
25. ആ ലിഖിതം ഇതാണ്‌: മെനേ, മെനേ, തെഖേല്‍, പാര്‍സീന്‍.
26. ഇതാണ്‌ അര്‍ഥം: മെനേ - ദൈവം നിന്‍െറ രാജ്യത്തിന്‍െറ നാളുകള്‍ എണ്ണുകയും അതിന്‍െറ അവസാനം കുറിക്കുകയും ചെയ്‌തിരിക്കുന്നു.
27. തെഖേല്‍ - നിന്നെതുലാസില്‍ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു.
28. പേരെസ്‌ - നിന്‍െറ രാജ്യം വിഭജിച്ച്‌ മേദിയാക്കാര്‍ക്കും പേര്‍ഷ്യാക്കാര്‍ക്കും നല്‍കിയിരിക്കുന്നു.

Responsorial Psalm
ദാനിയേല്‍ 3:62, 63, 64, 65, 66, 67
62 കര്‍ത്താവിന്‍െറ പുരോഹിതരേ,അവിടുത്തെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 63 കര്‍ത്താവിന്‍െറ ദാസരേ,അവിടുത്തെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 64 ആത്‌മാക്കളേ, നീതിമാന്‍മാരുടെചേതസ്‌സുകളേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 65 വിശുദ്‌ധരേ, വിനീതഹൃദയരേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 66 ഹനനിയാ, അസറിയാ, മിഷായേല്‍,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. എന്തെന്നാല്‍, അവിടുന്ന്‌ നമ്മെപാതാളത്തില്‍ നിന്നും മരണത്തിന്‍െറ പിടിയില്‍ നിന്നുംജ്വലിക്കുന്ന തീച്ചൂളയില്‍ നിന്നും അഗ്‌നിയുടെ മധ്യത്തില്‍ നിന്നുംരക്‌ഷിച്ചിരിക്കുന്നു. 67 കര്‍ത്താവിനു നന്‌ദിപറയുവിന്‍,അവിടുന്ന്‌ നല്ലവനാണ്‌, അവിടുത്തെ കാരുണ്യം എന്നേക്കുംനിലനില്‍ക്കുന്നു.

Gospel
ലൂക്കോസ് 21:12-19
12. ഇവയ്‌ക്കെല്ലാം മുമ്പ്‌ അവര്‍ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും നിങ്ങളെ ഏല്‍പിച്ചുകൊടുക്കും. എന്‍െറ നാമത്തെപ്രതി രാജാക്കന്‍മാരുടെയും ദേശാധിപതികളുടെയും മുന്‍ പില്‍ അവര്‍ നിങ്ങളെകൊണ്ടു ചെല്ലും.
13. നിങ്ങള്‍ക്ക്‌ ഇതു സാക്‌ഷ്യം നല്‍കുന്നതിനുള്ള അവസരമായിരിക്കും.
14. എന്ത്‌ ഉത്ത രം പറയണമെന്ന്‌ നേരത്തേ ആലോചിക്കേണ്ടതില്ലെന്നു മനസ്‌സിലാക്കിക്കൊള്ളുവിന്‍.
15. എന്തെന്നാല്‍, നിങ്ങളുടെ എതിരാളികളിലാര്‍ക്കും ചെറുത്തു നില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത വാക്‌ചാതുരിയും ജ്‌ഞാനവും നിങ്ങള്‍ക്കു ഞാന്‍ നല്‍കും.
16. മാതാപിതാക്കന്‍മാര്‍, സഹോദരര്‍, ബന്‌ധുമിത്രങ്ങള്‍, സ്‌നേഹിതര്‍ എന്നിവര്‍പോലും നിങ്ങളെ ഒറ്റിക്കൊടുക്കും. അവര്‍ നിങ്ങളില്‍ ചിലരെ കൊല്ലുകയും ചെയ്യും.
17. എന്‍െറ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും.
18. എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല.
19. പീഡനത്തിലും ഉറച്ചുനില്‍ക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും.