Daily Readings

Mass Readings for
19 - Nov- 2025
Wednesday, November 19, 2025
SEASON OF THE DEDICATION OF THE CHURCH
Third Wednesday of Dedication of the Church


കൊലൊസ്സ്യർ 3:22-25
മത്തായി 16:21-28

ലതീൻ ദൈനംദിന വായനകൾ

Liturgical Year C, Cycle I
Wednesday of the Thirty‑third week in Ordinary Time

ആദ്യ വായന: 2 മക്കബായര്‍ 7:1, 20-31
പ്രതികരണ സങ്കീർത്തനം: സങ്കീര്‍ത്തനങ്ങള്‍ 17:1, 5-6, 8, 15
സുവിശേഷം: ലൂക്കോസ് 19:11-28

ഇന്നത്തെ ജപമാല മഹിമ രഹസ്യങ്ങള്‍


Wednesday of the Thirty‑third week in Ordinary Time

First Reading: 2 മക്കബായര്‍ 7:1, 20-31
Responsorial Psalm: സങ്കീര്‍ത്തനങ്ങള്‍ 17:1, 5-6, 8, 15
Gospel: ലൂക്കോസ് 19:11-28

First Reading
2 മക്കബായര്‍ 7:1, 20-31
1. ഒരിക്കല്‍ രാജാവ്‌ ഏഴു സഹോദരന്‍മാരെയും അവരുടെ അമ്മയെയും ബന്‌ധിച്ച്‌ ചാട്ടയും ചമ്മട്ടിയുംകൊണ്ട്‌ അടിച്ച്‌ നിഷിദ്‌ധ മായ പന്നിമാംസം ഭക്‌ഷിക്കാന്‍ നിര്‍ബന്‌ധിച്ചു.

20. ആ മാതാവാകട്ടെ, സവിശേഷമായ പ്രശംസയും സംപൂജ്യമായ സ്‌മരണയും അര്‍ഹിക്കുന്നു. ഒറ്റദിവസം ഏഴു പുത്രന്‍മാര്‍ വധിക്കപ്പെടുന്നത്‌ കണ്ടെങ്കിലും, കര്‍ത്താവിലുള്ള പ്രത്യാശ നിമിത്തം അവള്‍ സധൈര്യം അതു സഹിച്ചു.
21. പിതാക്കന്‍മാരുടെ ഭാഷയില്‍ അവള്‍ അവരോരോരുത്തരെയും ധൈ ര്യപ്പെടുത്തി. ശ്രഷ്‌ഠമായ വിശ്വാസദാര്‍ഢ്യത്തോടെ സ്‌ത്രീസഹജമായ വിവേചനാശക്‌തിയെ പുരുഷോചിതമായ ധീരതകൊണ്ടു ബലപ്പെടുത്തി.
22. അവള്‍ പറഞ്ഞു: നിങ്ങള്‍ എങ്ങനെ എന്‍െറ ഉദരത്തില്‍ രൂപംകൊണ്ടുവെന്ന്‌ എനിക്ക്‌ അറിവില്ല. നിങ്ങള്‍ക്കു ജീവനും ശ്വാസവും നല്‍കിയതും നിങ്ങളുടെ അവയവങ്ങള്‍ വാര്‍ത്തെടുത്തതും ഞാനല്ല.
23. മനുഷ്യനെ ഉരുവാക്കുകയും എല്ലാറ്റിന്‍െറയും ആരംഭം ഒരുക്കുകയും ചെയ്‌ത ലോകസ്രഷ്‌ടാവ്‌, തന്‍െറ നിയമത്തെപ്രതി നിങ്ങള്‍ നിങ്ങളെത്തന്നെ വിസ്‌മരിക്കുന്നതിനാല്‍ , കരുണാപൂര്‍വം നിങ്ങള്‍ക്കു ജീവനും ശ്വാസവും വീണ്ടും നല്‍കും.
24. അവള്‍ തന്നെ അവഹേളിക്കുകയാണെന്ന്‌ അവളുടെ സ്വരംകൊണ്ട്‌ അന്തിയോക്കസിനു തോന്നി. ഏറ്റവും ഇളയ സഹോദരന്‍ ഇനിയും ബാക്കിയുണ്ടായിരുന്നു. അവനോട്‌ ആവശ്യപ്പെടുക മാത്രമല്ല, പിതാക്കന്‍മാരുടെ മാര്‍ഗത്തില്‍നിന്നു വ്യതിചലിക്കുകയാണെങ്കില്‍ അവന്‌ ധനവും അസൂയാര്‍ഹമായ സ്‌ഥാനവും നല്‍കാമെന്നും തന്‍െറ സ്‌നേഹിതനായി സ്വീകരിച്ച്‌ ഭരണകാര്യങ്ങളില്‍ അധികാരം ഏല്‍പിക്കാമെന്നും അന്തിയോക്കസ്‌ അവനു ശപഥപൂര്‍വം വാക്കുകൊടുക്കുകയും ചെയ്‌തു.
25. ആയുവാവ്‌ സമ്മതിച്ചില്ല. അവന്‍െറ അമ്മയെ അടുക്കല്‍ വിളിച്ചു, തന്നെത്തന്നെ രക്‌ഷിക്കാന്‍ കുമാരനെ ഉപദേശിക്കണമെന്നു രാജാവ്‌ നിര്‍ബന്‌ധിച്ചു.
26. നിര്‍ബന്‌ധം കൂടിയപ്പോള്‍ അവള്‍ പുത്രനെ പ്രരിപ്പിക്കാമെന്നേറ്റു.
27. പുത്രന്‍െറ മേല്‍ ചാഞ്ഞ്‌ അവള്‍ ക്രൂരനായ ആ സ്വേച്‌ഛാധിപതിയെ നിന്‌ദിച്ചുകൊണ്ടു മാതൃഭാഷയില്‍ പറഞ്ഞു: മകനേ, എന്നോടു ദയ കാണിക്കുക. ഒന്‍പതുമാസം ഞാന്‍ നിന്നെ ഗര്‍ഭത്തില്‍ വഹിച്ചു. മൂന്നുകൊല്ലം മുലയൂട്ടി, നിന്നെ ഇന്നുവരെ പോറ്റിവളര്‍ത്തി.
28. മകനേ, ഞാന്‍ യാചിക്കുന്നു, ആകാശത്തെയും ഭൂമിയെയും നോക്കുക. അവയിലുള്ള ഓരോന്നും കാണുക. ഉണ്ടായിരുന്നവയില്‍ നിന്നല്ല ദൈവം അവയെ സൃഷ്‌ടിച്ചതെന്നു മനസ്‌സിലാക്കുക. മനുഷ്യരും അതുപോലെയാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌.
29. ഈ കശാപ്പുകാരനെ ഭയപ്പെടേണ്ടാ. സഹോദരന്‍മാര്‍ക്കു യോജിച്ചവനാണു നീയെന്നു തെളിയിക്കുക; മരണം വരിക്കുക. ദൈവകൃപയാല്‍ നിന്‍െറ സഹോദരന്‍മാരോടൊത്ത്‌ എനിക്കു നിന്നെ വീണ്ടും ലഭിക്കാനിടയാകട്ടെ!
30. അവള്‍ സംസാരിച്ചു തീര്‍ന്നയുടനെയുവാവു ചോദിച്ചു: നിങ്ങള്‍ എന്തിനാണ്‌ വൈ കുന്നത്‌. രാജകല്‍പന ഞാന്‍ അനുസരിക്കുകയില്ല, മോശവഴി ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കു ലഭി ച്ചനിയമം ഞാന്‍ അനുസരിക്കുന്നു.
31. ഹെബ്രായജനത്തിനെതിരേ സകല ദുഷ്‌ടതകളും പ്രവര്‍ത്തിക്കുന്ന നീ ദൈവകരങ്ങളില്‍നിന്നു രക്‌ഷപ്പെടുകയില്ല.

Responsorial Psalm
സങ്കീര്‍ത്തനങ്ങള്‍ 17:1, 5-6, 8, 15
1. കര്‍ത്താവേ, എന്‍െറ ന്യായം കേള്‍ക്കണമേ! എന്‍െറ നിലവിളി ശ്രദ്‌ധിക്കണമേ! നിഷ്‌കപടമായ എന്‍െറ അധരങ്ങളില്‍നിന്നുള്ള പ്രാര്‍ഥന ശ്രവിക്കണമേ!

5. എന്‍െറ കാലടികള്‍ അങ്ങയുടെപാതയില്‍ത്തന്നെ പതിഞ്ഞു; എന്‍െറ പാദങ്ങള്‍ വഴുതിയില്ല.
6. ഞാന്‍ അങ്ങയെ വിളിച്ചപേക്‌ഷിക്കുന്നു; ദൈവമേ, അങ്ങ്‌ എനിക്കുത്തരമരുളും; അങ്ങു ചെവിചായിച്ച്‌ എന്‍െറ വാക്കുകള്‍ ശ്രവിക്കണമേ!

8. കണ്ണിന്‍െറ കൃഷ്‌ണമണിപോലെഎന്നെ കാത്തുകൊള്ളണമേ! അങ്ങയുടെ ചിറകിന്‍െറ നിഴലില്‍എന്നെ മറച്ചുകൊള്ളണമേ!
15. നീതിനിമിത്തം ഞാന്‍ അങ്ങയുടെമുഖം ദര്‍ശിക്കും; ഉണരുമ്പോള്‍ ഞാന്‍ അങ്ങയുടെ രൂപം കണ്ടു തൃപ്‌തിയടയും.

Gospel
ലൂക്കോസ് 19:11-28
11. അവര്‍ ഇതു കേട്ടുകൊണ്ടിരിക്കുമ്പോള്‍, അവന്‍ തുടര്‍ന്ന്‌ ഒരു ഉപമ പറഞ്ഞു. കാരണം, അവന്‍ ജറുസലെമിനു സ മീപത്തായിരുന്നു. ദൈവരാജ്യം ഉടന്‍ വന്നുചേരുമെന്ന്‌ അവര്‍ വിചാരിക്കുകയും ചെയ്‌തിരുന്നു.
12. അവന്‍ പറഞ്ഞു: ഒരു പ്രഭു രാജപദവി സ്വീകരിച്ചു തിരിച്ചു വരാന്‍ വേണ്ടി ദൂരദേശത്തേക്കു പോയി.
13. അവന്‍ ഭൃത്യന്‍മാരില്‍ പത്തുപേരെ വിളിച്ച്‌, പത്തു നാണയം അവരെ ഏല്‍പിച്ചുകൊണ്ടു പറഞ്ഞു: ഞാന്‍ തിരിച്ചുവരുന്നതുവരെ നിങ്ങള്‍ ഇതുകൊണ്ടു വ്യാപാരം ചെയ്യുവിന്‍.
14. അവന്‍െറ പൗരന്‍മാര്‍ അവനെ വെറുത്തിരുന്നു. ഈ മനുഷ്യന്‍ ഞങ്ങളെ ഭരിക്കുവാന്‍ ഞങ്ങള്‍ ഇഷ്‌ടപ്പെടുന്നില്ല എന്ന നിവേദനവുമായി അവര്‍ ഒരു പ്രതിനിധിസംഘത്തെ അവന്‍െറ പിന്നാലെ അയച്ചു.
15. എന്നാല്‍, അവന്‍ രാജപദവി സ്വീകരിച്ചു തിരിച്ചുവന്നു. താന്‍ പണം ഏല്‍പിച്ചിരുന്ന ഭൃത്യന്‍മാര്‍ വ്യാപാരം ചെയ്‌ത്‌ എന്തു സ മ്പാദിച്ചുവെന്ന്‌ അറിയുന്നതിന്‌ അവരെ വിളിക്കാന്‍ അവന്‍ കല്‍പിച്ചു.
16. ഒന്നാമന്‍ വന്നുപറഞ്ഞു:യജമാനനേ, നീ തന്ന നാണയം പത്തുകൂടി നേടിയിരിക്കുന്നു.
17. അവന്‍ പറഞ്ഞു: കൊള്ളാം, നല്ലവനായ ഭൃത്യാ, ചെറിയകാര്യത്തില്‍ വിശ്വസ്‌തനായിരുന്നതുകൊണ്ട്‌ പത്തു നഗരങ്ങളുടെമേല്‍ നീ അധികാരിയായിരിക്കും.
18. രണ്ടാമന്‍ വന്നു പറഞ്ഞു:യജമാനനേ, നീ തന്ന നാണയം അഞ്ചുകൂടി നേടിയിരിക്കുന്നു.
19. യ ജമാനന്‍ അവനോടു പറഞ്ഞു: അഞ്ചു നഗരങ്ങളുടെമേല്‍ നീ അധികാരിയായിരിക്കും.
20. വേറൊരുവന്‍ വന്നു പറഞ്ഞു:യജമാനനേ, ഞാന്‍ തുണിയില്‍ പൊതിഞ്ഞു സൂക്‌ഷിച്ചിരുന്ന നിന്‍െറ നാണയം ഇതാ.
21. നിന്നെ എനിക്കു ഭയമായിരുന്നു. കാരണം, നീ കര്‍ക്കശനും വയ്‌ക്കാത്തത്‌ എടുക്കുന്നവനും വിതയ്‌ക്കാത്തതു കൊയ്യുന്നവനുമാണ്‌.
22. അവന്‍ പറഞ്ഞു: ദുഷ്‌ടഭൃത്യാ, നിന്‍െറ വാക്കുകൊണ്ടുതന്നെ നിന്നെ ഞാന്‍ വിധിക്കും. ഞാന്‍ കര്‍ക്കശനും വയ്‌ക്കാത്തത്‌ എടുക്കുന്നവനും വിതയ്‌ക്കാത്ത തു കൊയ്യുന്നവനും ആണെന്നു നീ അറിഞ്ഞിരുന്നല്ലോ.
23. പിന്നെ നീ എന്തുകൊണ്ടു പണമിടപാടുകാരെ എന്‍െറ പണം ഏല്‍പിച്ചില്ല? എങ്കില്‍, ഞാന്‍ മടങ്ങിവന്നപ്പോള്‍ പലിശയോടുകൂടി അതു തിരിച്ചു വാങ്ങുമായിരുന്നില്ലേ?
24. അവന്‍ ചുറ്റും നിന്നിരുന്നവരോടു പറഞ്ഞു: അവനില്‍ നിന്ന്‌ ആ നാണയം എടുത്ത്‌ പത്തുനാണയമുള്ളവനു കൊടുക്കുക.
25. അവര്‍ അവനോട്‌, യജമാനനേ, അവനു പത്തു നാണയം ഉണ്ടല്ലോ എന്നു പറഞ്ഞു.
26. ഞാന്‍ നിങ്ങളോടു പറയുന്നു, ഉള്ളവനു കൊടുക്കപ്പെടും; ഇല്ലാത്തവനില്‍നിന്ന്‌ ഉള്ള തുപോലും എടുക്കപ്പെടും.
27. ഞാന്‍ ഭരിക്കുന്നത്‌ ഇഷ്‌ടമില്ലാതിരുന്ന എന്‍െറ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന്‌ എന്‍െറ മു മ്പില്‍വച്ചു കൊന്നുകളയുവിന്‍.
28. അവന്‍ ഇതു പറഞ്ഞതിനുശേഷം ജറുസലെമിലേക്കുള്ളയാത്ര തുടര്‍ന്നു.