Daily Readings
SEASON OF ELIJAH-CROSS-MOSES
First Friday of Cross
2 തിമൊഥെയൊസ് 2:1-7
ലൂക്കോസ് 4:31-37
ലതീൻ ദൈനംദിന വായനകൾ
Liturgical Year C, Cycle I
Friday of the Twenty‑fourth week in Ordinary Time
ആദ്യ വായന: 1 തിമൊഥെയൊസ് 6:2-12
പ്രതികരണ സങ്കീർത്തനം: സങ്കീര്‍ത്തനങ്ങള്‍ 49:6-7, 8-10, 17-18, 19-20
സുവിശേഷം: ലൂക്കോസ് 8:1-3
Saint Januarius, bishop and martyr - Optional Memorial
ഇന്നത്തെ ജപമാല ദു :ഖ രഹസ്യങ്ങൾ
Daily Readings
Friday of the Twenty‑fourth week in Ordinary Time
First Reading: 1 തിമൊഥെയൊസ് 6:2-12
Responsorial Psalm: സങ്കീര്‍ത്തനങ്ങള്‍ 49:6-7, 8-10, 17-18, 19-20
Gospel: ലൂക്കോസ് 8:1-3
First Reading
1 തിമൊഥെയൊസ് 6:2-12
2. യജമാനന്മാര് വിശ്വാസികളാണെങ്കില്‍, അവര്‍ സഹോദരന്മാരാണല്ലോ എന്നു കരുതി അടിമകള്‍ അവരെ ബഹുമാനിക്കാന്‍ ശ്രദ്ധിക്കണം; കൂടുതല്‍ മെച്ചപ്പെട്ടരീതിയില്‍ സേവനം ചെയ്യുകയും വേണം. സേവനം ലഭിക്കുന്നവര്‍ വിശ്വാസികളും പ്രിയപ്പെട്ടവരും ആണല്ലോ. ഇക്കാര്യങ്ങളാണ് നീ പഠിപ്പിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യേണ്ടത്.
3. ആരെങ്കിലും ഇതില്‍നിന്നു വ്യത്യസ്തമായി പഠിപ്പിക്കുകയോ,
4. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെയാഥാര്‍ത്ഥ വചനങ്ങളോടും ദൈവഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും യോജിക്കാതിരിക്കുകയോ ചെയ്താല്‍ അവന് അഹങ്കാരിയും അജ്ഞനും ആണ്. എല്ലാറ്റിനെയും ചോദ്യം ചെയ്യാനും വാക്കുകളെച്ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍വ്വാസനയ്ക്കു വിധേയനാണവന്‍. ഇതില്‍നിന്ന് അസൂയയും വഴക്കും അപവാദവും ദുസ്സംശയങ്ങളും ഉണ്ടാകുന്നു.
5. ദുഷി ച്ചമനസ്സുള്ളവരും സത്യബോധമില്ലാത്തവരും ദൈവഭക്തി ധനലാഭത്തിനുള്ള മാര്‍ഗ്ഗമാണെന്ന് കരുതുന്നവരുമായ മനുഷ്യന് തമ്മിലുള്ള തുടര്‍ച്ചയായ വാദകോലാഹലങ്ങളും ഇതിന്റെ ഫലമത്ര.
6. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്.
7. കാരണം, നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല.
8. ഭക്ഷണവും വസ്ത്രവുമുണ്ടെങ്കില്‍ അതുകൊണ്ട് നമുക്കു തൃപ്തിപ്പെടാം.
9. ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍,
10. ധനമോഹമാണ് എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട്.
11. എന്നാല്‍, ദൈവികമനുഷ്യനായ നീ ഇവയില്‍ നിന്ന് ഒടിയകലണം. നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നംവയ്ക്കുക.
12. വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ഇതു ദൃഢമായി ഏറ്റുപറഞ്ഞിട്ടുള്ളതാണല്ലോ.
Responsorial Psalm
സങ്കീര്‍ത്തനങ്ങള്‍ 49:6-7, 8-10, 17-18, 19-20
6. അവര്‍ തങ്ങളുടെ ധനത്തില്‍ ആശ്രയിക്കുകയുംസമ്പത്തില്‍ അഹങ്കരിക്കുകയും ചെയ്യുന്നു.
7. തന്നെത്തന്നെ വീണ്ടെടുക്കാനോസ്വന്തം ജീവന്‍െറ വില ദൈവത്തിനു കൊടുക്കാനോ ആര്‍ക്കും കഴിയുകയില്ല.
8. ജീവന്‍െറ വിടുതല്‍വില വളരെ വലുതാണ്; എത്ര ആയാലും അതു തികയുകയുമില്ല.
9. എന്നേക്കും ജീവിക്കാനോ പാതാളംകാണാതിരിക്കാനോ കഴിയുന്നതെങ്ങനെ?
10. ജ്ഞാനിപോലും മരിക്കുന്നെന്നും മണ്ടനും മന്ദബുദ്ധിയും ഒന്നുപോലെനശിക്കുമെന്നും തങ്ങളുടെ സമ്പത്ത് അന്യര്‍ക്കായിഉപേക്ഷിച്ചുപോകുമെന്നും അവര്‍ കാണും.
17. അവന് മരിക്കുമ്പോള്‍ ഒന്നുംകൂടെ കൊണ്ടുപോവുകയില്ല; അവന്‍െറ മഹത്വം അവനെ അനുഗമിക്കുകയില്ല.
18. ജീവിതകാലത്തു സന്തുഷ്ടനെന്നുകരുതിയെങ്കിലും, അവന്‍െറ ഐശ്വര്യം കണ്ട് ആളുകള്‍അവനെ സ്തുതിച്ചെങ്കിലും,
19. അവന് തന്‍െറ പിതാക്കന്മാരോടു ചേരും; ഇനിമേല്‍ അവന് പ്രകാശം കാണുകയില്ല.
20. മനുഷ്യന് തന്‍െറ പ്രതാപത്തില്‍നിലനില്‍ക്കുകയില്ല; മൃഗങ്ങളെപ്പോലെ അവന് നശിച്ചുപോകും.
Gospel
ലൂക്കോസ് 8:1-3
1. അതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലുംചുറ്റിസഞ്ചരിച്ച് പ്രസംഗിക്കുകയും ദൈവരാജ്യത്തിന്‍െറ സുവിശേഷം അറിയിക്കുകയും ചെയ്തു. പന്ത്രണ്ടുപേരും അവനോടുകൂടെ ഉണ്ടായിരുന്നു.
2. അശുദ്ധാത്മാക്കളില്‍നിന്നും മറ്റു വ്യാധികളില്‍ നിന്നും വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും ഏഴു ദുഷ്ടാത്മാക്കള്‍ വിട്ടുപോയവളും മഗ്ദലേന എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും
3. ഹേറോദേസിന്‍െറ കാര്യസ്ഥനായ കൂസായുടെ ഭാര്യ യൊവാന്നയും സൂസന്നയും തങ്ങളുടെ സമ്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു.