Philippians - Chapter 3
Holy Bible

1. എന്‍െറ സഹോദരരേ, നിങ്ങള്‍ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍. ഒരേ കാര്യം വീണ്ടും എഴുതുന്നതില്‍ എനിക്കു മടുപ്പു തോന്നുന്നില്ല; നിങ്ങള്‍ക്ക്‌ അതു കൂടുതല്‍ സുര ക്‌ഷിതത്വം നല്‍കും.
2. നായ്‌ക്കളെയും തിന്‍മ കള്‍ പ്രവര്‍ത്തിക്കുന്നവരെയും പരിച്‌ഛേദന വാദികളെയും സൂക്‌ഷിച്ചുകൊള്ളുവിന്‍.
3. നമ്മളാണ്‌യഥാര്‍ഥ പരിച്‌ഛേദിതര്‍വദൈവത്തെ ആത്‌മാവില്‍ ആരാധിക്കുകയും യേശുക്രിസ്‌തുവില്‍ അഭിമാനം കൊള്ളുകയും ജഡത്തില്‍ ശരണം വയ്‌ക്കാതിരിക്കുകയും ചെയ്യുന്ന നമ്മള്‍.
4. എന്നാല്‍, എനിക്കു ശരീരത്തിലും പ്രത്യാശ വയ്‌ക്കാന്‍ കഴിയും. ശരീരത്തില്‍ പ്രത്യാശയുണ്ട്‌ എന്നു വിചാരിക്കുന്ന ആരെയുംകാള്‍ കൂടുതലായി അതിനുള്ള അവകാശം എനിക്കുണ്ട്‌.
5. കാരണം, എട്ടാംദിവസം പരിച്‌ഛേദനം ചെയ്യപ്പെട്ടവനാണു ഞാന്‍; ഇസ്രായേല്‍വംശത്തിലും ബഞ്ചമിന്‍ഗോത്രത്തിലും പിറന്നവന്‍; ഹെബ്രായരില്‍നിന്നു ജനി ച്ചഹെബ്രായന്‍; നിയമപ്രകാരം ഫരിസേയന്‍.
6. തീക്‌ഷ്‌്‌ണതകൊണ്ട്‌ സഭയെ പീഡിപ്പിച്ചവന്‍; നീതിയുടെ കാര്യത്തില്‍ നിയമത്തിന്‍െറ മുമ്പില്‍ കുറ്റമില്ലാത്തവന്‍. എന്നാല്‍, എനിക്കു ലാഭമായിരുന്ന
7. ഇവയെല്ലാം ക്രിസ്‌തുവിനെപ്രതി നഷ്‌ടമായി ഞാന്‍ കണക്കാക്കി.
8. ഇവ മാത്രമല്ല, എന്‍െറ കര്‍ത്താവായ യേശുക്രിസ്‌തുവിനെപ്പറ്റിയുള്ള ജ്‌ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്‌ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സക ലവും നഷ്‌ടപ്പെടുത്തുകയും ഉച്‌ഛിഷ്‌ടംപോലെ കരുതുകയുമാണ്‌.
9. ഇത്‌ ക്രിസ്‌തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്ര. എനിക്കു നിയമത്തില്‍നിന്നു ലഭിക്കുന്ന നീതിയല്ല ഉള്ളത്‌; പിന്നെയോ ക്രിസ്‌തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്ന നീതിയാണ്‌. അതായത്‌, വിശ്വാസത്തെ ആസ്‌പദമാക്കി ദൈവത്തില്‍നിന്നുള്ള നീതി.
10. അത്‌, അവനെയും അവന്‍െറ പുനരുത്‌ഥാനത്തിന്‍െറ ശക്‌തിയെയും ഞാന്‍ അറിയുന്നതിനും അവന്‍െറ സഹനത്തില്‍ പങ്കുചേരുന്നതിനും അവന്‍െറ മരണത്തോടു താദാത്‌മ്യപ്പെടുന്നതിനും വേണ്ടിയാണ്‌.
11. അങ്ങനെ മരിച്ചവരില്‍നിന്നുള്ള ഉയിര്‍പ്പ്‌ പ്രാപിക്കാമെന്നു ഞാന്‍ പ്രതീക്‌ഷിക്കുന്നു.
12. ഇത്‌ എനിക്കു കിട്ടിക്കഴിഞ്ഞെന്നോ, ഞാന്‍ പരിപൂര്‍ണനായെന്നോ അര്‍ഥമില്ല. ഇതു സ്വന്തമാക്കാന്‍വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണ്‌; യേശുക്രിസ്‌തു എന്നെ സ്വന്തമാക്കിയിരിക്കുന്നു.
13. സഹോദരരേ, ഞാന്‍ തന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍, ഒരുകാര്യം ഞാന്‍ ചെയ്യുന്നു. എന്‍െറ പിന്നിലുള്ളവയെ വിസ്‌മരിച്ചിട്ട്‌, മുമ്പിലുള്ളവയെ ലക്‌ഷ്യമാക്കി ഞാന്‍ മുന്നേറുന്നു.
14. യേശുക്രിസ്‌തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്‍െറ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന്‍ ലക്‌ഷ്യത്തിലേക്കു പ്രയാണംചെയ്യുന്നു.
15. അതിനാല്‍, നമ്മില്‍ പൂര്‍ണതപ്രാപിച്ചവര്‍ ഇങ്ങനെതന്നെ ആഗ്രഹിക്കട്ടെ. ആരെങ്കിലും ഏതെങ്കിലും കാര്യത്തില്‍ ഭിന്നമായി ചിന്തിക്കുന്നെങ്കില്‍ ദൈവം നിങ്ങള്‍ക്ക്‌ അതു വ്യക്‌തമാക്കിത്തരും.
16. എന്നാല്‍, നേടിയെടുത്തതിനെ മുറുകെപ്പിടിച്ചുകൊണ്ടുതന്നെയാവണം നമ്മുടെ പ്രവര്‍ത്തനം.
17. സഹോദരരേ, നിങ്ങള്‍ എന്നെ അനുകരിക്കുന്നവരുടെകൂടെ ചേരുവിന്‍. ഞങ്ങളുടെ മാതൃകയനുസരിച്ചു ജീവിക്കുന്നവരെ കണ്ടുപഠിക്കുവിന്‍.
18. എന്നാല്‍, പലരും ക്രിസ്‌തുവിന്‍െറ കുരിശിന്‍െറ ശത്രുക്കളായി ജീവിക്കുന്നു എന്ന്‌ പലപ്പോഴും നിങ്ങളോടു ഞാന്‍ പറഞ്ഞിട്ടുള്ളതുതന്നെ ഇപ്പോള്‍ കണ്ണീരോടെ ആവര്‍ത്തിക്കുന്നു.
19. നാശമാണ്‌ അവരുടെ അവസാനം; ഉദരമാണ്‌ അവരുടെ ദൈവം. ലജ്‌ജാകരമായതില്‍ അവര്‍ അഭിമാനംകൊ ള്ളുന്നു.
20. ഭൗമികമായതുമാത്രം അവര്‍ ചിന്തിക്കുന്നു. എന്നാല്‍, നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്‌; അവിടെനിന്ന്‌ ഒരു രക്‌ഷകനെ, കര്‍ത്താവായ യേശുക്രിസ്‌തുവിനെ, നാം കാത്തിരിക്കുന്നു.
21. സകലത്തെയും തനിക്കു കീഴ്‌പ്പെടുത്താന്‍ കഴിയുന്ന ശക്‌തിവഴി അവന്‍ നമ്മുടെ ദുര്‍ബലശരീരത്തെ തന്‍െറ മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തും.

Holydivine