Galatians - Chapter 4
Holy Bible

1. ഇതാണു ഞാന്‍ വിവക്‌ഷിക്കുന്നത്‌: പിന്തുടര്‍ച്ചാവകാശി വസ്‌തുവിന്‍െറ ഉടമയാണെന്നിരിക്കിലും, ബാലനായിരിക്കുന്നിടത്തോളംകാലം അടിമയില്‍നിന്നു വിഭിന്നനല്ല.
2. പിതാവ്‌ നിശ്‌ചയി ച്ചകാലാവധിവരെ അവന്‍ രക്‌ഷാകര്‍ത്താക്കളുടെയും കാര്യസ്‌ഥന്‍മാരുടെയും സംരക്‌ഷണത്തിലായിരിക്കും.
3. നമ്മുടെ കാര്യവും ഇതുപോലെതന്നെ; നമ്മള്‍ ശിശുക്കളായിരുന്നപ്പോള്‍ പ്രകൃതിയുടെ ശക്‌തികള്‍ക്ക്‌ അടിമപ്പെട്ടിരുന്നു.
4. എന്നാല്‍, കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്‍െറ പുത്രനെ അയച്ചു. അവന്‍ സ്‌ത്രീയില്‍നിന്നു ജാതനായി; നിയമത്തിന്‌ അധീനനായി ജനിച്ചു.
5. അങ്ങനെ, നമ്മെപുത്രന്‍മാരായി ദത്തെടുക്കേണ്ടതിന്‌ അവന്‍ നിയമത്തിന്‌ അധീനരായിക്കഴിഞ്ഞവരെ വിമുക്‌തരാക്കി.
6. നിങ്ങള്‍ മക്കളായതുകൊണ്ട്‌ ആബ്‌ബാ!-പിതാവേ! എന്നു വിളിക്കുന്നതന്‍െറ പുത്രന്‍െറ ആത്‌മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക്‌ അയച്ചിരിക്കുന്നു.
7. ആകയാല്‍, നീ ഇനിമേല്‍ ദാസനല്ല, പിന്നെയോ പുത്രനാണ്‌; പുത്രനെങ്കില്‍ ദൈവഹിതമനുസരിച്ച്‌ അവകാശിയുമാണ്‌.
8. ദൈവത്തെ അറിയാതിരുന്ന അന്ന്‌ നിങ്ങള്‍യഥാര്‍ഥത്തില്‍ ദൈവമല്ലാത്തവയെ സേവിച്ചു.
9. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ ദൈവത്തെ അറിയുന്നു; അതിലുപരി ദൈവം നിങ്ങളെ അറിയുന്നു. ആകയാല്‍, ബലഹീനങ്ങളും വ്യര്‍ഥങ്ങളുമായ ആ പ്രപഞ്ചശക്‌തികളുടെ അടുത്തേക്കു വീണ്ടും തിരിച്ചുപോകാന്‍ നിങ്ങള്‍ക്ക്‌ എങ്ങനെ സാധിക്കും? എന്ത്‌! ഒരിക്കല്‍ക്കൂടി അവയുടെ സേവകരാകാന്‍ നിങ്ങള്‍ ഇച്‌ഛിക്കുന്നുവോ?
10. നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും!
11. നിങ്ങളുടെയിടയില്‍ ഞാന്‍ അധ്വാനിച്ചതു വൃഥാവിലായോ എന്നു ഞാന്‍ ഭയപ്പെടുന്നു.
12. സഹോദരരേ, ഞാന്‍ നിങ്ങളോട്‌ അപേക്‌ഷിക്കുന്നു, നിങ്ങള്‍ എന്നെപ്പോലെ ആകുവിന്‍. ഞാന്‍ തന്നെയും നിങ്ങളെപ്പോലെയാണല്ലോ. നിങ്ങള്‍ എന്നോടുയാതൊരു തിന്‍മയും പ്രവര്‍ത്തിച്ചിട്ടില്ല.
13. ഞാന്‍ ആദ്യമേ നിങ്ങളോടു സുവിശേഷം പ്രസംഗിച്ചത്‌ എനിക്കു ശാരീരികാസ്വാസ്‌ഥ്യം ഉള്ള അവസരത്തിലാണെന്നു നിങ്ങള്‍ക്കറിയാമല്ലോ.
14. എന്‍െറ ശരീരസ്‌ഥിതി നിങ്ങള്‍ക്കൊരു പരീക്‌ഷയായിരുന്നിട്ടും നിങ്ങള്‍ എന്നെ നിന്‌ദിക്കുകയോ വെറുക്കുകയോ ചെയ്‌തില്ല. മറിച്ച്‌, എന്നെ ഒരു ദൈവദൂതനെപ്പോലെ, യേശുക്രിസ്‌തുവിനെപ്പോലെതന്നെ, നിങ്ങള്‍ സ്വീകരിച്ചു.
15. നിങ്ങളുടെ ആ സന്തോഷം ഇന്ന്‌ എവിടെ? സാധിക്കുമായിരുന്നെങ്കില്‍ നിങ്ങള്‍ സ്വന്തം കണ്ണുകള്‍പോലും ചൂഴ്‌ന്നെടുത്തു തരുമായിരുന്നെന്ന്‌ എനിക്കു ബോധ്യമുണ്ട്‌.
16. അങ്ങനെയിരിക്കേ, നിങ്ങളോടു സത്യം തുറന്നുപറഞ്ഞതുകൊണ്ട്‌ ഞാന്‍ നിങ്ങളുടെ ശത്രുവായി എന്നോ?
17. അവര്‍ നിങ്ങളില്‍ താത്‌പര്യം കാണിക്കുന്നത്‌ സദുദ്‌ദേശ്യത്തോടെയല്ല; മറിച്ച്‌, നിങ്ങള്‍ അവരില്‍ താത്‌പര്യം കാണിക്കേണ്ടതിന്‌ നിങ്ങളെ ഒറ്റപ്പെടുത്തുകയാണ്‌ അവരുടെ ലക്‌ഷ്യം.
18. നല്ല കാര്യത്തില്‍ താത്‌പര്യം കാണിക്കുന്നത്‌ ഞാന്‍ നിങ്ങളോടൊത്ത്‌ ഉണ്ടായിരിക്കുമ്പോള്‍ മാത്രമല്ല, എല്ലായ്‌പോഴും നല്ലതുതന്നെ.
19. എന്‍െറ കുഞ്ഞുമക്കളേ, ക്രിസ്‌തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ വീണ്ടും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റുനോവ്‌ അനുഭവിക്കുന്നു.
20. ഇപ്പോള്‍ നിങ്ങളുടെയിടയില്‍ സന്നിഹിതനായിരിക്കാനും എന്‍െറ സംസാരരീതിതന്നെ മാറ്റാനും സാധിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. എന്തെന്നാല്‍, നിങ്ങളെക്കുറിച്ച്‌ ഞാന്‍ അസ്വസ്‌ഥനാണ്‌.
21. നിയമത്തിനു വിധേയരായിരിക്കാന്‍ അഭിലഷിക്കുന്ന നിങ്ങള്‍ എന്നോടു പറയുവിന്‍, നിങ്ങള്‍ നിയമം അനുസരിക്കുകയില്ലേ?
22. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അബ്രാഹത്തിന്‌ രണ്ടു പുത്രന്‍മാരുണ്ടായിരുന്നു - ഒരുവന്‍ ദാസിയില്‍നിന്ന്‌, ഇതരന്‍ സ്വതന്ത്രയില്‍നിന്ന്‌.
23. ദാസിയുടെ പുത്രന്‍ ശാരീരികരീതിയിലും സ്വതന്ത്രയുടെ പുത്രന്‍ വാഗ്‌ദാനപ്രകാരവും ജനിച്ചു.
24. ആ ലങ്കാരികമായി പറഞ്ഞാല്‍ ഈ സ്‌ത്രീകള്‍ രണ്ട്‌ ഉടമ്പടികളാണ്‌. ഒരുവള്‍ സീനായ്‌മലയില്‍ നിന്നുള്ളവള്‍. അവള്‍ ദാസ്യവൃത്തിക്കായി മക്കളെ ജനിപ്പിക്കുന്നു. അവളാണ്‌ ഹാഗാര്‍.
25. ഹാഗാര്‍ അറേബ്യായിലെ സീനായ്‌മലയാണ്‌. അവള്‍ ഇന്നത്തെ ജറുസലെമിന്‍െറ പ്രതീകമത്ര. എന്തെന്നാല്‍, അവള്‍ തന്‍െറ മക്കളോടൊത്ത്‌ ദാസ്യവൃത്തിചെയ്യുന്നു.
26. എന്നാല്‍, സ്വര്‍ഗീയ ജറുസലെം സ്വതന്ത്രയാണ്‌. അവളാണ്‌ നമ്മുടെ അമ്മ.
27. എന്തുകൊണ്ടെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അല്ലയോ പ്രസവിക്കാത്ത വന്‌ധ്യേ, നീ ആഹ്ലാദിക്കുക. പ്രസവവേദനയനുഭവിക്കാത്തനീ ആനന്‌ദിച്ച്‌ ആര്‍പ്പുവിളിക്കുക. എന്തെന്നാല്‍, ഭര്‍തൃമതിക്കുള്ളതിനെക്കാള്‍ കൂടുതല്‍ മക്കള്‍ പരിത്യക്‌തയ്‌ക്കാണുള്ളത്‌.
28. സഹോദരരേ, നമ്മളാകട്ടെ ഇസഹാക്കിനെപ്പോലെ വാഗ്‌ദാനത്തിന്‍െറ മക്കളാണ്‌.
29. എന്നാല്‍, ശാരീരികരീതിയില്‍ ജനിച്ചവന്‍ ആത്‌മാവിന്‍െറ ശക്‌തിയാല്‍ ജനിച്ചവനെ അന്നു പീഡിപ്പിച്ചു. ഇന്നും അതുപോലെതന്നെയാണ്‌.
30. വിശുദ്‌ധ ലിഖിതം എന്താണു പറയുന്നത്‌? ദാസിയെയും അവളുടെ പുത്രനെയും നിഷ്‌കാസനം ചെയ്യുവിന്‍; എന്തെന്നാല്‍, ദാസിയുടെ പുത്രന്‍ സ്വതന്ത്രയുടെ പുത്രനോടൊപ്പം അവ കാശിയാകാന്‍ പാടില്ല.
31. 31സഹോദരരേ, അതുകൊണ്ട്‌ നമ്മള്‍ ദാസിയുടെ മക്കളല്ല, സ്വതന്ത്രയുടേതാണ്‌.

Holydivine