Jeremiah - Chapter 24
Holy Bible

1. ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍യഹോയാക്കിമിന്‍െറ മകനും യൂദാരാജാവുമായയക്കോണിയായെയും യൂദായിലെ പ്രഭുക്കന്‍മാരെയും ശില്‍പികളെയും, ലോഹപ്പണിക്കാരെയും ജറുസലെമില്‍നിന്നു ബാബിലോണിലേക്കു നാടുകടത്തിയതിനു ശേഷം കര്‍ത്താവ്‌ എനിക്ക്‌ ഒരു ദര്‍ശനം നല്‍കി. ഇതാ, ദേവാലയത്തിന്‍െറ മുന്‍പില്‍ രണ്ടു കുട്ട അത്തിപ്പഴം.
2. ഒരു കുട്ടയില്‍ ആദ്യം മൂത്തുപഴുത്ത മേല്‍ത്തരം അത്തിപ്പഴം; മറ്റേ കുട്ടയില്‍ തിന്നാന്‍ കൊള്ളാത്തവിധം ചീത്തയായ പഴവും.
3. കര്‍ത്താവ്‌ എന്നോടു ചോദിച്ചു: ജറെമിയാ, നീ എന്തുകാണുന്നു? ഞാന്‍ പറഞ്ഞു: അത്തിപ്പഴങ്ങള്‍, നല്ലത്‌ വളരെ നന്ന്‌; മോശമായത്‌ തിന്നാന്‍ കൊള്ളാത്തവിധം തീരെ മോശം.
4. അപ്പോള്‍ കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു:
5. ഞാന്‍ ഇവിടെനിന്നു കല്‍ദായരുടെനാട്ടിലേക്ക്‌ അടിമകളായി അയ ച്ചയൂദാനിവാസികളെ ഈ നല്ല അത്തിപ്പഴത്തെപ്പോലെ നല്ല വരായി കരുതും.
6. ഞാന്‍ അവരെ കടാക്‌ഷിച്ച്‌ അവര്‍ക്കു നന്‍മ വരുത്തും; ഈ ദേശത്തേക്കു തിരികെക്കൊണ്ടുവരുകയും ചെയ്യും. ഞാന്‍ അവരെ പണിതുയര്‍ത്തും, നശിപ്പിക്കുകയില്ല. ഞാന്‍ അവരെ നടും; പിഴുതുകളയുകയില്ല.
7. ഞാനാണു കര്‍ത്താവ്‌ എന്നു ഗ്രഹിക്കുന്നതിനായി ഞാന്‍ അവര്‍ക്കു ഹൃദയം നല്‍കും. അവര്‍ എന്‍െറ ജനവും ഞാന്‍ അവരുടെ ദൈവവുമായിരിക്കും. അവര്‍ പൂര്‍ണഹൃദയത്തോടെ എന്‍െറ അടുക്കലേക്കു തിരിച്ചുവരും.
8. എന്നാല്‍ യൂദായിലെ രാജാവായ സെദെക്കിയായെയും അവന്‍െറ പ്രഭുക്കന്‍മാരെയും ഈ ദേശത്ത്‌ അവശേഷിക്കുകയോ ഈജിപ്‌തില്‍പോയി പാര്‍ക്കുകയോ ചെയ്യുന്ന ജറുസലെംകാരെയും തിന്നാന്‍ കൊള്ളാത്തവിധം ചീത്തയായ അത്തിപ്പഴം പോലെ ഞാന്‍ ഉപേക്‌ഷിക്കും- കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
9. ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും അവര്‍ ബീഭത്‌സവസ്‌തുവായിരിക്കും; ഞാന്‍ അവരെ ചിതറി ച്ചഎല്ലായിടത്തും അവര്‍ അവജ്‌ഞയ്‌ക്കും പഴമൊഴിക്കും അവഹേളനത്തിനും ശാപത്തിനും പാത്രവും ആയിരിക്കും.
10. അവര്‍ക്കും അവരുടെ പിതാക്കന്‍മാര്‍ക്കും നല്‍കിയദേശത്തുനിന്ന്‌ അവര്‍ നിശ്‌ശേഷം നശിപ്പിക്കപ്പെടുന്നതുവരെ അവരുടെമേല്‍ വാളും ക്‌ഷാമവും പകര്‍ച്ചവ്യാധിയും ഞാന്‍ അയയ്‌ക്കും.

Holydivine