Psalms - Chapter 26
Holy Bible

1. കര്‍ത്താവേ, എനിക്കുന്യായംസ്‌ഥാപിച്ചു തരണമേ! എന്തെന്നാല്‍, ഞാന്‍ നിഷ്‌കളങ്കനായി ജീവിച്ചു; ചാഞ്ചല്യമില്ലാതെ ഞാന്‍ കര്‍ത്താവില്‍ ആശ്രയിച്ചു.
2. കര്‍ത്താവേ, എന്നെ പരിശോധിക്കുകയും പരീക്‌ഷിക്കുകയും ചെയ്യുക; എന്‍െറ ഹൃദയവും മനസ്‌സും ഉരച്ചുനോക്കുക.
3. അങ്ങയുടെ കാരുണ്യം എന്‍െറ കണ്‍മുന്‍പിലുണ്ട്‌; അങ്ങയുടെ സത്യത്തില്‍ ഞാന്‍ വ്യാപരിച്ചു.
4. കപടഹൃദയരോടു ഞാന്‍ സഹവസിച്ചിട്ടില്ല, വഞ്ചകരോടു ഞാന്‍ കൂട്ടുകൂടിയിട്ടില്ല.
5. ദുഷ്‌കര്‍മികളുടെ സമ്പര്‍ക്കംഞാന്‍ വെറുക്കുന്നു; നീചന്‍മാരോടുകൂടെ ഞാന്‍ ഇരിക്കുകയില്ല.
6. കര്‍ത്താവേ, നിഷ്‌കളങ്കതയില്‍ഞാന്‍ എന്‍െറ കൈ കഴുകുന്നു; ഞാന്‍ അങ്ങയുടെ ബലിപീഠത്തിനുപ്രദക്‌ഷിണം വയ്‌ക്കുന്നു.
7. ഞാന്‍ ഉച്ചത്തില്‍ കൃതജ്‌ഞതാസ്‌തോത്രംആലപിക്കുന്നു; അവിടുത്തെ അദ്‌ഭുതകരമായസകല പ്രവൃത്തികളെയും ഞാന്‍ പ്രഘോഷിക്കുന്നു.
8. കര്‍ത്താവേ, അങ്ങു വസിക്കുന്ന ആലയവും അങ്ങയുടെ മഹത്വത്തിന്‍െറ ഇരിപ്പിടവും എനിക്കു പ്രിയങ്കരമാണ്‌.
9. പാപികളോടുകൂടെ എന്‍െറ ജീവനെ തൂത്തെറിയരുതേ! രക്‌തദാഹികളോടുകൂടെ എന്‍െറ പ്രാണനെയും.
10. അവരുടെ കൈകളില്‍ കുതന്ത്രങ്ങളാണ്‌; അവരുടെ വലത്തുകൈകോഴകൊണ്ടു നിറഞ്ഞിരിക്കുന്നു.
11. ഞാനോ നിഷ്‌കളങ്കതയില്‍ വ്യാപരിക്കുന്നു; എന്നെ രക്‌ഷിക്കുകയും എന്നോടുകരുണകാണിക്കുകയും ചെയ്യണമേ!
12. നിരപ്പായ ഭൂമിയില്‍ ഞാന്‍ നിലയുറപ്പിച്ചിരിക്കുന്നു; മഹാസഭയില്‍ ഞാന്‍ കര്‍ത്താവിനെ വാഴ്‌ത്തും.

Holydivine