Mark - Chapter 12
Holy Bible

1. യേശു അവരോട്‌ ഉപമകള്‍വഴി സം സാരിക്കാന്‍ തുടങ്ങി. ഒരുവന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു; അതിനുചുറ്റും വേലികെട്ടി; മുന്തിരിച്ചക്കു സ്‌ഥാപിച്ചു; ഒരു ഗോപുരവും പണിതു. അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട്‌ അവന്‍ അവിടെനിന്നു പോയി.
2. സമയമായപ്പോള്‍ മുന്തിരിഫലങ്ങളില്‍ നിന്ന്‌ തന്‍െറ ഓഹരി ശേഖരിക്കാന്‍ അവന്‍ കൃഷിക്കാരുടെ അടുത്തേക്കു ഭൃത്യനെ അയച്ചു.
3. എന്നാല്‍, അവര്‍ അവനെ പിടിച്ച്‌ അടിക്കുകയും വെറും കൈയോടെ പറഞ്ഞയയ്‌ക്കുകയും ചെയ്‌തു.
4. വീണ്ടും അവന്‍ മറ്റൊരു ഭൃത്യനെ അയച്ചു. അവര്‍ അവനെ തലയ്‌ക്കു പരിക്കേല്‍പിക്കുകയും അപമാനിച്ചയയ്‌ക്കുകയും ചെയ്‌തു.
5. അവന്‍ വീണ്ടും ഒരുവനെ അയച്ചു. അവ നെ അവര്‍ കൊന്നുകളഞ്ഞു. മറ്റു പലരെയും അയച്ചു. ചിലരെ അവര്‍ അടിക്കുകയും ചിലരെ കൊല്ലുകയും ചെയ്‌തു.
6. അവന്‌ ഇനി ഒരുവന്‍ മാത്രം അവശേഷിച്ചു - തന്‍െറ പ്രിയപുത്രന്‍. എന്‍െറ പുത്രനെ അവര്‍ മാനിക്കും എന്നു പറഞ്ഞ്‌ അവസാനം അവനെയും അവരുടെയടുത്തേക്ക്‌ അ യച്ചു.
7. കൃഷിക്കാര്‍ പരസ്‌പരം പറഞ്ഞു: ഇവനാണ്‌ അവകാശി; ഇവനെ നമുക്കു കൊന്നുകളയാം; അവകാശം നമ്മുടേതാകും.
8. അവര്‍ അവനെ പിടിച്ചു കൊന്നു മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു.
9. ഇനി മുന്തിരിത്തോട്ടത്തിന്‍െറ ഉടമസ്‌ഥന്‍ എന്തു ചെയ്യും? അവന്‍ വന്ന്‌ ആ കൃഷിക്കാരെ നശിപ്പിച്ച്‌ മുന്തിരിത്തോട്ടം വേറെ ആളുകളെ ഏല്‍പിക്കും.
10. ഈ വിശുദ്‌ധലിഖിതം നിങ്ങള്‍ വായിച്ചിട്ടില്ലേ? പണിക്കാര്‍ ഉപേക്‌ഷി ച്ചകല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നു.
11. ഇതു കര്‍ത്താവിന്‍െറ പ്രവൃത്തിയാണ്‌. നമ്മുടെ ദൃഷ്‌ടിയില്‍ ഇത്‌ അദ്‌ഭുതകരമായിരിക്കുന്നു.
12. തങ്ങള്‍ക്കെതിരായിട്ടാണ്‌ ഈ ഉപമ അവന്‍ പറഞ്ഞതെന്നു മനസ്‌സിലാക്കി അവര്‍ അവനെ പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ജനക്കൂട്ടത്തെ അവര്‍ ഭയപ്പെട്ടു. അതുകൊണ്ട്‌, അവര്‍ അവനെ വിട്ടുപോയി
13. അവനെ വാക്കില്‍ കുടുക്കുന്നതിനുവേണ്ടി കുറെ ഫരിസേയരെയും ഹേറോദേസ്‌ പക്‌ഷക്കാരെയും അവര്‍ അവന്‍െറ അടുത്തേക്ക്‌ അയച്ചു.
14. അവര്‍ വന്ന്‌ അവനോടു പറഞ്ഞു: ഗുരോ, നീ സത്യവാ നാണെന്നും ആരുടെയും മുഖം നോക്കാതെ നിര്‍ഭയം ദൈവത്തിന്‍െറ വഴി സത്യമായി പഠിപ്പിക്കുന്നെന്നും ഞങ്ങള്‍ അറിയുന്നു. സീസറിനു നികുതി കൊടുക്കുന്നതു നിയമാനുസൃതമോ അല്ലയോ?
15. അവരുടെ കാപട്യം മനസ്‌സിലാക്കി അവന്‍ പറഞ്ഞു: നിങ്ങള്‍ എന്തിന്‌ എന്നെ പരീക്‌ഷിക്കുന്നു? ഒരു ദനാറ എന്‍െറ യടുത്തു കൊണ്ടുവരുക. ഞാന്‍ കാണട്ടെ.
16. അവര്‍ അതു കൊണ്ടുവന്നപ്പോള്‍ അവന്‍ ചോദിച്ചു: ഈ രൂപ വും ലിഖിതവും ആരുടേതാണ്‌? സീസറിന്‍േറ ത്‌ എന്ന്‌ അവര്‍ പറഞ്ഞു.
17. യേശു അവരോടു പറഞ്ഞു: സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക. അവര്‍ അവനെക്കുറിച്ച്‌ വിസ്‌മയിച്ചു.
18. അനന്തരം, പുനരുത്‌ഥാനം ഇല്ല എന്നു പറഞ്ഞിരുന്ന സദുക്കായര്‍ അവനെ സമീപിച്ചു ചോദിച്ചു:
19. ഗുരോ, ഒരുവന്‍ സന്താനമില്ലാതെ മരിക്കുകയും ഭാര്യ ജീവിച്ചിരിക്കുകയും ചെയ്യുന്നെങ്കില്‍ അവന്‍െറ സഹോദരന്‍ അവളെ ഭാര്യയായി സ്വീകരിച്ച്‌, അവനുവേണ്ടി സന്താനങ്ങളെ ഉത്‌പാദിപ്പിക്കണമെന്നു മോശയുടെ കല്‍പനയില്‍ ഉണ്ട്‌.
20. ഒരിടത്ത്‌ ഏഴു സഹോദരന്‍മാരുണ്ടായിരുന്നു. ഒന്നാമന്‍ ഒരുവളെ വിവാഹം ചെയ്‌തു. അവന്‍ സന്താനമില്ലാതെ മരിച്ചു.
21. രണ്ടാമന്‍ അവളെ സ്വീകരിച്ചു. അവനും സന്താനമില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെതന്നെ സംഭവിച്ചു.
22. ഇങ്ങനെ ഏഴുപേരും സന്താനമില്ലാതെ മരിച്ചു. അവസാനം ആ സ്‌ത്രീയും മരിച്ചു.
23. പുനരുത്‌ഥാനത്തില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അവള്‍ ആരുടെ ഭാര്യയായിരിക്കും? അവള്‍ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ.
24. യേശു അവരോടു പറഞ്ഞു: വിശു ദ്‌ധ ലിഖിതങ്ങളോ ദൈവത്തിന്‍െറ ശക്‌തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്‌?
25. എന്തെന്നാല്‍, മരിച്ചവരില്‍നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്‌തു കൊടുക്കുകയോ ഇല്ല. മറിച്ച്‌, അവര്‍ സ്വര്‍ഗത്തിലെ ദൂതന്‍മാരെപ്പോലെയായിരിക്കും.
26. മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച്‌, ദൈവം മുള്‍പ്പടര്‍പ്പില്‍നിന്നു മോശയോട്‌ അരുളിച്ചെയ്‌തത്‌ എന്താണെന്ന്‌ മോശയുടെ പുസ്‌തകത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്നു പറഞ്ഞു: ഞാന്‍ അബ്രാഹത്തിന്‍െറ ദൈവവും ഇസഹാക്കിന്‍െറ ദൈവവും യാക്കോബിന്‍െറ ദൈവവും ആണ്‌.
27. അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്‌. നിങ്ങള്‍ക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു.
28. ഒരു നിയമജ്‌ഞന്‍ വന്ന്‌ അവരുടെ വിവാദം കേട്ടു. അവന്‍ നന്നായി ഉത്തരം പറയുന്നുവെന്നു മനസ്‌സിലാക്കി അവനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്‌?
29. യേശു പ്രതിവചിച്ചു: ഇതാണ്‌ ഒന്നാമത്തെ കല്‍പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ്‌ ഏക കര്‍ത്താവ്‌.
30. നീ നിന്‍െറ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണാത്‌മാവോടും, പൂര്‍ണമനസ്‌സോടും, പൂര്‍ണ ശക്‌തിയോടുംകൂടെ സ്‌നേഹിക്കുക.
31. രണ്ടാമത്തെ കല്‍പന: നിന്നെപ്പോലെതന്നെ നിന്‍െറ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്‍പനയൊന്നുമില്ല.
32. നിയമജ്‌ഞന്‍ പറഞ്ഞു: ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ. അവിടുന്ന്‌ ഏകനാണെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും
33. അവിടുത്തെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണമനസ്‌സോടും പൂര്‍ണശക്‌തിയോടും കൂടെ സ്‌നേഹിക്കുന്നതും തന്നെപ്പോലെതന്നെ അയല്‍ക്കാരനെ സ്‌നേഹിക്കുന്നതും എല്ലാ ദഹനബലികളെയുംയാഗങ്ങളെയുംകാള്‍ മഹനീയമാണെന്നും അങ്ങു പറഞ്ഞതു സത്യമാണ്‌.
34. അവന്‍ ബുദ്‌ധിപൂര്‍വം മറുപടി പറഞ്ഞു എന്നു മനസ്‌സിലാക്കി യേശു പറഞ്ഞു: നീ ദൈവരാജ്യത്തില്‍നിന്ന്‌ അകലെയല്ല. പിന്നീട്‌ യേശുവിനോടു ചോദ്യം ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.
35. ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു ചോദിച്ചു: ക്രിസ്‌തു ദാവീദിന്‍െറ പുത്രനാണെന്ന്‌ നിയമജ്‌ഞര്‍ പറയുന്നതെങ്ങനെ?
36. പരിശുദ്‌ധാത്‌മാവിനാല്‍പ്രചോദിതനായി ദാവീദുതന്നെ പറഞ്ഞിട്ടുണ്ട്‌: കര്‍ത്താവ്‌ എന്‍െറ കര്‍ത്താവിനോട്‌ അരുളിച്ചെയ്‌തു. ഞാന്‍ നിന്‍െറ ശത്രുക്കളെ നിന്‍െറ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്‍െറ വലത്തു ഭാഗത്ത്‌ ഉപവിഷ്‌ട നാവുക.
37. ദാവീദുതന്നെ അവനെ കര്‍ത്താവ്‌എന്നു വിളിക്കുന്നു. പിന്നെ എങ്ങനെയാണ്‌ അവന്‍ അവന്‍െറ പുത്രനാകുന്നത്‌? ജനക്കൂട്ടം സന്തോഷപൂര്‍വം അവന്‍െറ വാക്കുകള്‍ ശ്രവിച്ചു.
38. അവന്‍ ഇങ്ങനെ പഠിപ്പിച്ചു: നിങ്ങള്‍ നിയമജ്‌ഞരെ സൂക്‌ഷിച്ചുകൊള്ളുവിന്‍. നീണ്ട മേലങ്കികള്‍ ധരിച്ചു നടക്കാനും പൊതു സ്‌ഥലങ്ങളില്‍ അഭിവാദനം സ്വീകരിക്കാനും
39. സിനഗോഗുകളില്‍ മുഖ്യസ്‌ഥാനങ്ങളും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും അവര്‍ ആഗ്രഹിക്കുന്നു.
40. എന്നാല്‍, അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുകയും ദീര്‍ഘമായി പ്രാര്‍ഥിക്കുന്നുവെന്നു നടിക്കുകയുംചെയ്യുന്നു. ഇവര്‍ക്കു കൂടുതല്‍ കഠിനമായ ശിക്‌ഷാവിധി ലഭിക്കും.
41. അവന്‍ ഭണ്‍ഡാരത്തിന്‌ എതിര്‍വശത്തിരുന്ന്‌ ജനക്കൂട്ടം ഭണ്‍ഡാരത്തില്‍ നാണ യത്തുട്ടുകള്‍ ഇടുന്നതു ശ്രദ്‌ധിച്ചു. പല ധനവാന്‍മാരും വലിയ തുകകള്‍ നിക്‌ഷേ പിച്ചു.
42. അപ്പോള്‍, ദരിദ്രയായ ഒരു വിധവ വന്ന്‌ ഏറ്റവും വിലകുറഞ്ഞരണ്ടു ചെമ്പുനാണയങ്ങള്‍ ഇട്ടു.
43. അവന്‍ ശിഷ്യന്‍മാരെ അടുത്തു വിളിച്ചു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്‍ഡാരത്തില്‍ നിക്‌ഷേപിച്ചിരിക്കുന്നു.
44. എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്‌ധിയില്‍നിന്നു സംഭാവന ചെയ്‌തു. ഇവളാകട്ടെ, തന്‍െറ ദാരിദ്യ്രത്തില്‍നിന്ന്‌ തനിക്കുണ്ടായിരുന്നതെല്ലാം, തന്‍െറ ഉപജീവനത്തിനുള്ള വക മുഴുവനും നിക്‌ഷേപിച്ചിരിക്കുന്നു.

Holydivine